എന്നെ പറ്റി

Tuesday, July 07, 2015

പാലരുവിയായി ദൂദ്‌സാഗര്‍

   യാത്രകള്അത് വിനോദപ്രധമോ വിജ്ഞാനപ്രധമോ ആവട്ടെ, പുതുമകള്തേടി ആവണം. ആരും അറിഞ്ഞിട്ടില്ലാത്ത ലോകത്തേക്ക് യാത്ര ചെയ്യുന്നുവര്, എല്ലാവര്ക്കും പരിചിതമായ ഇടങ്ങളിലേക്ക്മാത്രം കുടുംബമായി ചെന്നെത്തുന്നവര്അങ്ങനെ ഒക്കെ പലതരക്കാരാണ് നാം. എങ്കിലും ചില സ്ഥലങ്ങള്ഏതു തരം യാത്രക്കാരനും ജീവിതത്തില്തീര്ച്ചയായും എത്തിച്ചേരേണ്ടതായി ഉള്ളവ ആവും. ഉദാഹരണത്തിന് കാശ്മീരിലെ ഗുല്മാര്ഗ് ഉദ്യാനം, മണാലി നിന്നും ലേയിലെക്ക് ഒരു റോഡ്സഞ്ചാരം, ആഗ്രയിലെ താജ്മഹല്, കല്ക്കത്തയിലെ ഹൗറപാലം, ഗോവന്ബീച്ചുകള്, കന്യാകുമാരിയിലെ സൂര്യോദയം, ഥാര്മരുഭൂമിയിലെ അസ്തമയം, റാന്ഓഫ്കച്ചിലെ ഉപ്പുമരുഭൂമി, ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്, ആന്ടമാനിലെ ഏകാന്തദ്വീപുകള്..... അങ്ങനെ ആരെയും അദ്ഭുതപ്പെടുത്തുന്ന ഏതെല്ലാം സ്ഥലങ്ങള്നമ്മുടെ ഇന്ത്യയില്ഉണ്ട്... എന്നാല്ഇതൊന്നും അല്ലാതെ അധികം ആരും അറിയപ്പെടാത്ത ചില അദ്ഭുതങ്ങളും ഉണ്ടാവും നമുക്ക് അധികം ദൂരത്തല്ലാതെ. ജീവിതത്തില്തീര്ച്ചയായും അനുഭവിച്ചറിയേണ്ട അത്തരം ഒരു യാത്രയാണ് എനിക്കിന്ന് പറയാനുള്ളത്.
    മണ്സൂണ്തെക്കേഇന്ത്യയ്ക്ക്ഒരനുഗ്രഹവര്ഷം ആണ്. പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഉള്ള നമ്മള്മലയാളികള്ക്ക്‌.  ഒരൊറ്റ കാരണം കൊണ്ടാവണം കേരളത്തിന്ഇത്ര നല്ല കാലാവസ്ഥയും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വിളിപ്പേരും വന്നത്. മണ്സൂണ്കാലത്ത് പശ്ചിമഘട്ടത്തില്അനേകം വലിയ വെള്ളച്ചാട്ടങ്ങള്രൂപപ്പെടാറുണ്ട്. എന്നാല്മലയിടുക്കില്നിന്നും ഒരു പുഴ ഒഴുകി വീഴുന്നത് കണ്ടാലോ. അതും ആയിരം അടി ഉയരത്തില്നിന്നും... വിശ്വസിക്കാന്പ്രയാസമാണോ. എന്നാല്അങ്ങനെ ഒന്നുണ്ട്. നമ്മുടെ കേരളത്തില്അല്ല എന്ന് മാത്രം. ഒരല്പം സഞ്ചരിക്കേണ്ടി വരും ഗോവ വരെ. ഇപ്പോള്പലര്ക്കും മനസ്സിലായി കാണും ഞാന്ഏതിനെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയതെന്ന്. അതെ പാലരുവി എന്ന് വിളിപ്പേരുള്ള ദൂദ്സാഗര്വെള്ളച്ചാട്ടം.

   ഇവിടേക്ക്ഒരു മണ്സൂണ്ട്രെക്കിംഗ് നടത്തണമെന്ന ആഗ്രഹം വര്ഷങ്ങള്മുന്പേ മനസ്സില്രൂപപ്പെട്ടതാണ്. എന്നാല്അതങ്ങു വളര്ന്നു പന്തലിച്ചു ശരീരത്തിന് നിര്ദ്ദേശം നല്കിയത് കഴിഞ്ഞ മണ്സൂണ്കാലത്ത് മാത്രമാണ്. ഒരു ട്രെക്കിംഗ് ആവുമ്പോള്ഒറ്റയ്ക്ക് പോവുക എന്നത് പ്രായോഗികമല്ല. ആരാവണം കൂടെ എന്നാലോചിച്ചു അധികം വിഷമിക്കേണ്ടി വന്നില്ല. ആദ്യത്തെ ഫോണ്വിളിയില്തന്നെ കാര്യം ഒത്തു. വിലമതിക്കാനാവാത്ത ഹൃദയബന്ധം ഉള്ള എന്റെ പ്രിയ ചങ്ങാതി രാഹുല്അക്കോട്ടില്ലം. ആഗസ്റ്റ്മാസത്തെ കാലാവസ്ഥ പ്രവചനം കൂടെ ഇന്റര്നെറ്റില്പരിശോധിച്ചു മഴ ഉണ്ടാകും എന്ന് നോക്കി ഒരു തീയ്യതി ഉറപ്പിച്ചു. ഇനി യാത്ര പ്ലാന്ചെയ്യണം. ഞാന്പൂനെ നിന്നും ഗോവ എക്സ്പ്രസ്സില്ഒരു ടിക്കറ്റ്എടുത്തു. പൂനെ നിന്നും ദൂദ്സാഗര്വഴി കടന്നു പോകുന്ന ഒരേഒരു ദിവസട്രെയിന്അത് മാത്രമാണ്. ബെങ്കലുരു നിന്നും വരുന്ന ഒരു ലിങ്ക് എക്സ്പ്രസ്സ് ലോണ്ട ജങ്ക്ഷനില്വച്ച് ഒന്നായി മാറും. അതില്രാഹുലും റിസര്വേഷന്തരപ്പെടുത്തി. ഇനി ഞങ്ങളുടെ മുന്നില്രണ്ടു വഴി ഉണ്ട്. ആദ്യം എത്തുന്ന കാസ്റ്റില്റോക്ക് സ്റ്റേഷനില്ഇറങ്ങി പതിമൂന്നു കിലോമീറ്റര്ട്രെക്കിംഗ്, അല്ലെങ്കില്കുലേം ജങ്ഷനില്ഇറങ്ങി ഏകദേശം ഇത്രത്തോളം ദൂരം തന്നെ തിരിച്ചു നടക്കുക. അന്വേഷിച്ചപ്പോള്അറിഞ്ഞു കുലേം ജങ്ക്ഷനില്നിന്നുള്ള യാത്ര മദ്ധ്യേ മാത്രമേ വെള്ളച്ചാട്ടത്തിന്റെ വിദൂര മനോഹര ദൃശ്യം ക്യാമറയില്പകര്ത്താന്കഴിയൂ എന്ന്. എന്നാല്കാസ്റ്റില്റോക്കില്നിന്നും പോകുന്ന വഴി കുറെ അധികം നീളത്തില്തുരംഗം ഉണ്ട്. വനഭംഗി ആസ്വദിക്കാനും വഴിയാണ് ഉത്തമം. എന്തായാലും ഞങ്ങള്ആദ്യവഴി സ്വീകരിക്കാന്തീരുമാനിച്ചു.
        ഞങ്ങള്കുലേമില്ഇറങ്ങി. നേരം പുലര്ന്നു വരുന്നതെ ഉള്ളൂ.. തീരെ ഒഴിഞ്ഞ ഒരു റെയില്വേ സ്റ്റേഷന്‍.



മനുഷ്യന്മാരെക്കാള്കൂടുതല്കുരങ്ങന്മാരാണ് പ്ലാറ്റ്ഫോമില്ഇരിക്കുന്നത്. തീര്ത്തും ഒരു വനമേഘല തന്നെ. ഗോവയുടെ ഇത്തരം ഒരു പ്രദേശത്ത് ഞാന്ആദ്യമായിട്ടായിരുന്നു എത്തിച്ചേരുന്നത്. ചെറിയ ചാറ്റല്മഴ ഉണ്ട്.
റെയില്വേസ്റ്റേഷന്പരിസരത്ത് കണ്ട ഒരു ചായക്കടയില്നിന്നും പ്രഭാതഭക്ഷണം കഴിച്ചു, കുറച്ചു പാക്കും ചെയ്തു. അന്വേഷിച്ചപ്പോള്അറിഞ്ഞു എട്ടുമണിക്ക് ഒരു വണ്ടി ദൂദ്സാഗര്വഴി കടന്നു പോകും എന്ന്. എന്നാല്അതില്കയറിപ്പറ്റണോ അതോ നടക്കണോ എന്ന് സംശയിച്ചിരിക്കുമ്പോള്കുറെ പയ്യന്മാര്വട്ടംകൂടി. റെയില്വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു അവര്നമ്മളെ ദൂദ്സാഗര്വരെ എത്തിക്കും എന്ന്. അതെന്തായാലും വേണ്ടെന്നു തീരുമാനിച്ചു. ഇനി നടക്കാമെന്ന് തീരുമാനിച്ചാല്മൊത്തം മുപ്പതുകിലോമീറ്ററിന് മേലെ ആവും ദൂരം. എനിക്ക് വൈകീട്ട് തിരിച്ചുപോകേണ്ടാതായും ഉണ്ട്. ട്രെയിനില്കയറുക തന്നെ അഭികാമ്യം, തിരിച്ചു നടന്നു സമയമെടുത്ത്വരാമല്ലോ.
ട്രെയിനില്കയറി. ഞങ്ങളെപ്പോലെ കുറെ അധികം പേരുണ്ടായിരുന്നു ദൂദ്സാഗര്വരെ പോകാന്‍. വഴി മനോഹരം തന്നെ. കാനനഭൂവില്ഇടക്ക് ചില തുരങ്കങ്ങള്‍.


വഴിയില്പുഴ കടന്നു പോകുന്നുണ്ടായിരുന്നു. 'ദൂദ്സാഗര്' സ്റ്റേഷനില്ഒരു ട്രെയിനിനും സ്റ്റോപ്പ്ഇല്ല. എന്നാല്കയറ്റം ഇറങ്ങി വരുന്നതിനാല്ഇവിടെ ബ്രേക്ക്ചെക്കിനായി എല്ലാ വണ്ടികളും കുറച്ചു നിമിഷം നിര്ത്തിയിടും. ഒരര്ത്ഥത്തില്അത് ദൂദ്സാഗറില്സഞ്ചാരികളെ എത്തിക്കാനുള്ള ലോക്കോപൈലറ്റിന്റെ തന്ത്രം തന്നെ എന്ന് തോന്നും. ഞങ്ങള്സ്റ്റേഷനില്ഇറങ്ങി.
മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. കുറച്ചുമീറ്റര്നടന്നു വേണം വെള്ളച്ചാട്ടത്തില്എത്താന്‍. പുലര്ച്ചെ ഞങ്ങള്കടന്നു പോയ അതെ റൂട്ട് തന്നെ. ഇരുട്ടില്പതിയിരുന്നു ഇടിമുഴക്കത്തോടെ അഗാതതയിലേക്ക് പതിക്കുന്ന ജലപ്രവാഹത്തിന്റെ അവിസ്മരണീയത ഇതിനു മുന്പും ഞാന്പാതിമയക്കത്തില്കേട്ടറിഞ്ഞിട്ടുണ്ട്. കാണാന്കഴിഞ്ഞില്ലെന്നു മാത്രം. എന്തായാലും സ്വപ്നം സഫലമായിരിക്കുന്നു.. ഇതാ ദൂധസാഗര്എന്റെ മുന്നില്‍..



ട്രെയിന്കടന്നു പോകുന്ന പാലം വെള്ളച്ചാട്ടത്തിന്റെ ഉയരം തട്ടിച്ചു നോക്കിയാല് ഏകദേശം പാതിയിലായി വരും. ജൂണ്മുതല്കുറച്ചു മാസത്തേക്ക്ഇവിടെ നിര്ത്താതെ മഴപെയ്യും. മനസ്സിലായില്ലേ, കൂറ്റന്ജലപ്രവാഹം ഒരു വലിയ പ്രദേശത്ത് മഴ സൃഷ്ടിക്കും എന്ന്‌. ചെറിയ ഒരു വാച്ച്ടവര്ഒഴികെ ഒന്നും അവിടെ കണ്ടില്ല. കുറച്ചു സമയം ഭീകരമായ ജലപ്രവാഹത്തെ നോക്കിക്കണ്ടു. ജീവിതയാത്രയില്മറ്റെവിടെയും ഒന്നിച്ചനുഭിക്കാന്കഴിയാത്ത വികാരസമ്മേളന സമ്മാനിത നിമിഷം.. ഭീതിയും ആഘോഷവും പ്രകൃതിസ്നേഹവും ഒന്നിച്ചു ചേര്ന്നാല്അതും നിര്ത്താതെ പെയ്യുന്ന മഴയില്‍.. വാനരന്മാര്തങ്ങളുടെ അതീനതയില്ഉള്ള സ്ഥലം എന്ന അഹങ്കാരത്തോടെ സ്വച്ഛന്തവിഹാരം നടത്തുന്നു.

ഒരു നിത്യഹരിത വനത്തിന്റെ എല്ലാ മനോഹാരിതയും ആവാഹിച്ച ഭൂമിയെ കീറിമുറിച്ചു ബ്രിട്ടീഷ്നിര്മ്മിത റെയില്പ്പാത. ഗോവയെ ബാംഗളൂരും ബോംബയും ആയി ബന്ധിപ്പിക്കാന്നിര്മ്മിച്ച ആംഗലേയ എഞ്ചിനീയറിംഗ് വൈഭവം പ്രശംസനീയം തന്നെ. അതങ്ങു നീണ്ടു പോകുന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു ഞങ്ങള്കുലേം ജങ്ക്ഷന്ലക്ഷ്യമാക്കി നടന്നു തുടങ്ങി. വെള്ളച്ചാട്ടത്തില്നിന്നും കുറച്ചു മാറി ഒരു ചെറിയ തട്ടുകട. ഒരു ചായ കുടിക്കാന്അവിടെ ഞങ്ങള്കേറി.
ഞങ്ങള്പരസ്പരം സംസാരിക്കുന്നത് കേട്ടിട്ടാവണം 'ഞാന്തൃശൂര്കാരന്ആണെന്ന്' അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ചന്ദ്രനില്പോയാലും മലയാളി ചായക്കട നടത്തും എന്ന് പറയണത് എത്ര സത്യം. അല്ലെങ്കില് ഒറ്റപ്പെട്ട വനമേഖലയില്ആരേലും വന്നു കച്ചവടം ചെയ്യുമോ എന്ന് എന്റെ മനസ്സ് സ്വയം പറഞ്ഞു. അദ്ദേഹം ദശകങ്ങളായി അവിടെ അടുത്തു കുടുംബമായി താമസമാണ് പോലും.

ചായ കുടിച്ചു നടത്തം തുടര്ന്നു.

ആദ്യതുരംഗം... വശങ്ങളിലൂടെ പെയ്തിറങ്ങുന്ന മഴ അതിനൊരു അനിര്വചനീയ സൗന്ദര്യം ആവാഹിച്ചു നല്കിയിരിക്കുന്നു. റെയില്പ്പാളം ചേര്ന്നുള്ള നടത്തം ഒരല്പം പ്രയാസമേറിയതാണ്. കരിങ്കല്കൊണ്ടുള്ള പാത അല്ലെ. മാത്രമല്ല ഓരോ നിമിഷവും ശ്രദ്ധിച്ചു വേണം നടക്കാന്‍. അബദ്ധവശാല്വല്ല ട്രെയിനും വന്നാലോ. എന്നാല്യാത്രാവണ്ടികള് റൂട്ടില്നന്നേ കുറവാണ് പോലും. ഇടക്ക് കുറെ എന്ജിന്മാത്രം കടന്നുപോയി. ദൂധസാഗര്പരിസരത്ത് ഞങ്ങള്കണ്ട സഞ്ചാരികള്ഒക്കെ അതില്പലിടത്തും തൂങ്ങിപ്പിടിച്ചു ഇരിക്കുന്നത് കണ്ടു.



വഴിയില്കുറെ തുരങ്കങ്ങള്ഉണ്ടായിരുന്നു. മാത്രമല്ല കാനനഭംഗി ഏതു ഫോട്ടോഗ്രാഫരെയും  അഭിരമിപ്പിക്കാന്പോന്നതായിരുന്നു. അങ്ങ് ദൂരെ ദൂദ്സാഗര്ദൃശ്യമായി തുടങ്ങി. ഞങ്ങള്വളരെ ദൂരം നടന്നു കാണും. ദൂരെ നിന്നും നോക്കിയാല്ഒരു പാല്പ്രവാഹം പോലെ തോന്നും മുന്നൂറുമീറ്റര്ഉയരത്തില്നിന്നുള്ള കൂറ്റന്ജലവര്ഷം.




അതാവാം ദൂദ്സാഗര്എന്ന പേര് ലഭിക്കാന്കാരണം. കൂറ്റന്ജലവര്ഷം അന്തരീക്ഷത്തില്നിക്ഷേപിക്കുന്ന ജലകണങ്ങള്ദൂരത്തു നിന്നും നോക്കിയാല്സ്ട്രാട്ടസ്മേഘപാളികള്പോലെ തോന്നും. കുലേം യാത്ര തിരഞ്ഞെടുക്കാന്കാരണം തന്നെ മനോഹരസൗന്ദര്യം ക്യാമറയില്ആക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. അതിനു മാറ്റുകൂട്ടാനെന്നവണ്ണം ഒരു ട്രെയിന്വെള്ളച്ചാട്ടത്തെ കീറി കുറിച്ച് കടന്നു വരുന്നു. ലോകത്ത് അധികം ഇടത്തൊന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല ഇത്തരം മനോഹരദൃശ്യസമ്മിതി.
എന്തായാലും യാത്രയുടെ ഉദ്ദേശം സഫലമായ സംതൃപ്തിയോടെ ഞങ്ങള്നടത്തം തുടര്ന്നു. കേരളത്തിലെ വനമേഖലയോട് സമാനമായ സസ്യലതാതികള്‍. ഉത്തരകേരളത്തിലേതിനും കര്ണ്ണാടകയിലെ പശ്ചിമതീരത്തിനോടും സമാനമായ ഭൂവിന്യാസം. അതെ കൊങ്കണ്തീരത്തെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളോട് അകറ്റിനിര്ത്തുന്നത് മലയിടുക്കുകള്തന്നെ ആണല്ലോ.



മഴക്കാലത്തു ഒഴികെ ദൂദ്സാഗരിലേക്ക് റോഡ്വഴി എത്താം. എന്നാല്ജീപ്പ് പോലുള്ള 4X4 വാഹനങ്ങള്അല്ലെങ്കില് SUVകള്  മാത്രമേ യാത്രക്ക് അഭികാമ്യം ആകൂ. അത്തരം റോഡ്ഇടക്ക് ദൃശ്യമാകുന്നുണ്ടായിരുന്നു. ഒടുവില്നേരം ഇരുട്ടിത്തുടങ്ങിയപ്പോള്ഞങ്ങള്കുലെം സ്റ്റേഷനില്എത്തി. അവിടെ നിന്നും ഗോവയ്ക്കും പിന്നെ നാട്ടിലേക്കും.
മുംബൈ, പൂനെ ഭാഗത്ത്നിന്നും നാട്ടിലേക്ക്ഓണം ആഘോഷിക്കാന്വരുന്നവര്ക്കും ഗോവ കാണാന്ഓണം അവധിക്കു നാട്ടില്നിന്നും വരുന്നവര്ക്കും അധികം മെനക്കേട് ഇല്ലാതെ നടത്താവുന്ന ഒരു ചെറിയ മണ്സൂണ്ട്രെക്കിംഗ് ആയി ദൂദ്സാഗറിനെ കാണാം. വെറും ട്രെക്കിംഗ് അല്ല, ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളില്ഒന്നിനെ അതിന്റെ എല്ലാ ഭംഗിയോടെയും അടുത്താസ്വദിക്കാന്ലഭിക്കുന്ന സുവര്ണ്ണ അവസരം.

യാത്രയെ പറ്റി കൂടുതല്അറിയാന്എന്നെ ബന്ധപ്പെടാം.

FACEBOOK : ajeshkottur

2 comments:

  1. വളരെ മനോഹരമായ വരികൾ നന്നായി എഴുതി ബ്രദർ ..കേൾക്കുമ്പോൾ തന്നെ കാണാൻ കൊതിയാവുന്നു പോണം ഒരുനാൾ അത് മഴക്കാലത്ത് അത് നിറവേറ്റും എന്ന പ്രതീക്ഷയോടെ

    ReplyDelete
    Replies
    1. നന്ദി. തീർച്ചയായും പോവുക...

      Delete